വില്‍മിംഗ്ടണ്‍: ഫ്ളോറന്‍സ് ചുഴലിക്കാറ്റിൽ ഇരു കരോലിനകളിലും വിർജിനിയയിലും മരിച്ചവരുടെ എണ്ണം 31 കടന്നു. ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ടു സാധാരണ കാറ്റ് മാത്രമായി മാറിയെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കാന്‍ കാറ്റിന് ഇപ്പോഴും കഴിയുമെന്ന് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയി കൂപ്പര്‍ പറഞ്ഞു.
നോര്‍ത്ത് കരോലിനയില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. പലഭാഗങ്ങളിലും ഇതുവരെ കാണാത്ത രീതിയിലുള്ള വെള്ളപ്പൊക്കമാണുണ്ടായതെന്നും കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു. തീരദേശനഗരമായ വില്‍മിംഗ്ടണ്‍ പട്ടണം പ്രളത്തില്‍ ഒറ്റപ്പെട്ടു.
കുടിവെള്ളം ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ക്യൂ നില്ക്കുന്നതായി കാണപ്പെട്ടു. കിഴക്കന്‍ തീരമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു യുദ്ധക്കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നു നേവി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: