ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ചതിന് കര്‍ണ്ണാടക മന്ത്രിയ്ക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലസേചന മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരെയാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിവകുമാറിനെ കൂടാതെ ദല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായ ഹനുമന്തയ്യ, എന്‍ രാജേന്ദ്ര, സച്ചിന് നാരായണ്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
നികുതി വെട്ടിക്കല്‍, ഹവാല ഇടപാടുകള്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് കേസ്. മൊഴിയെടുക്കാന്‍ മന്ത്രിയെ ഉടന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹായി എസ്.കെ ശര്‍മ്മയും വന്‍ തോതില്‍ കണക്കില്‍പ്പെടാത്ത പണം പല ഹവാല ചാനലുകളിലൂടെയും കൈമാറ്റം ചെയ്തുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ് സച്ചിന് നാരായണനെന്നും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: