സാന്റിയാഗോ; കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ചിലിയിലെ കത്തോലിക്കാ പുരോഹിതനെ മാർപാപ്പ പുറത്താക്കി. ചിലിയിലെ ഫാ. ക്രിസ്റ്റ്യന്‍ പ്രെക്ടിനെയാണ് മാര്‍പാപ്പ പുറത്താക്കിയത്.
ആരോപണത്തെ പുരോഹിതൻ തള്ളിക്കളഞ്ഞെങ്കിലും ഇദ്ദേഹത്തിനെതിരെ കേസ് ശക്തമായതിനെ തുടര്‍ന്നു പോലീസ് പള്ളി ഓഫിസുകളില്‍ റെയ്ഡ് വ്യാപകമാക്കി. തുടര്‍ന്നാണ് മാര്‍പാപ്പ ഫാ. ക്രിസ്റ്റ്യന്‍ പ്രെക്ടിനെ പുറത്താക്കിയത്.
ഇതിനിടെ, പീഡനാരോപണം നേരിടുന്ന അമേരിക്കയിലെ ബിഷപ്പിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട മാര്‍പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തു. വെസ്റ്റ് വെര്‍ജീനിയയിലെ വീലിങ് ചാള്സ്ടെന് രൂപതയുടെ ചുമതലയുണ്ടായിരുന്ന ബിഷപ് മൈക്കല്‍ ജെ. ബ്രാന്സ്ഫീല്ഡാണ്പീഡനാരോപണത്തെ തുടര്‍ന്നു യുഎസില്‍ രാജിവച്ചത്.
കഴിഞ്ഞ ജൂലൈയില്‍ യുഎസില്‍ പതിനാറുകാരനെ മുന്‍പു പീഡിപ്പിച്ച കേസില്‍ കര്‍ദിനാള്‍ തിയഡോര്‍ മാക് കാരിക് രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: