ന്യൂദല്‍ഹി: പ്രതിരോധ സേനയ്ക്ക് 9,100 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രതിരോധ സംഭരണ സമിതിയുടെ (ഡിഎസി) അനുമതി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്ന തീരുമാനപ്രകാരം, ഭാരത് ഡയനാമിക്സ് ലിമിറ്റഡ് വികസിപ്പിച്ച രണ്ട് ആകാശ് മിസൈല്‍ വാങ്ങാനും അനുമതിയായി. സൈന്യം ഉപയോഗിക്കുന്ന ആകാശ് മിസൈലിന്റെ നവീകരിച്ച മോഡലാണ് വാങ്ങുന്നത്. ഇതിന് ഇവയ്ക്ക് 360 ഡിഗ്രിയില്‍ തിരിയല്‍ ശേഷിയുണ്ട്. ഒതുങ്ങിയതുമാണ്.
റ്റി-90 ടാങ്കുകള്‍ക്ക് വേണ്ട വെള്ളത്തിനടയില്‍ ഉപയോഗിക്കുന്ന ശ്വസനോപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാനുള്ള കരാറിനും തീരുമാനമായി. ഡിആര്‍ഡിഒ നിര്‍മിക്കുന്ന ഈ സംവിധാനം ടാങ്കിലെ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സാങ്കേതിക വിദ്യയാണ്. ആഴമുള്ള വെള്ളത്തില്‍ അടിയന്തര രക്ഷപ്പെടലിന് ഇത് ആവശ്യമാണ്.
വിദഗ്ദ്ധ ഉപകരണങ്ങള്‍ വാങ്ങാനും മന്ത്രി അനുമതി നല്കി. ഡിഫന്‍സ് ബയോ എഞ്ചിനീയറിങ് ആന്‍ഡ് ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറിയും ഡിആര്‍ഡിഒയും ചേര്‍ന്നാണിത് നിര്‍മിക്കുന്നത്. റ്റി-90 ടാങ്കിന്റെ ഗൈഡഡ് വെപ്പണ്‍സ് സിസ്റ്റം നിര്‍മിക്കാന്‍ ഡിആര്‍ഡിഒയുമായി കരാറിനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: