കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. ചോദ്യം ചെയ്യല്‍ വൈക്കത്ത് വച്ചു തന്നെ നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യല്‍ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ബിഷപ്പിനെതിരായ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് കന്യാസ്ത്രീകള്‍. അതേസമയം ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
വ്യക്തി വൈരാഗ്യമാണ് കന്യാസ്ത്രീയുടെ പരാതിക്ക് പിന്നിലെന്നും ബിഷപ്പ് പരാതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് കോടതിയുടെ തീരുമാനത്തിന് ശേഷമാകും അറസ്റ്റിലേക്ക് കടക്കുക എന്നാണ്. കേസില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കോടതിയില്‍ ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: