ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലെ ശിശുമരണ സംഖ്യ കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. 2017ല്‍ 802,000 കുട്ടികളാണ് പല കാരണങ്ങളാല്‍ മരിച്ചതെന്നും ഇത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണെന്നും യുഎന്നിന്റെ ബാലമരണ കണക്കുകൂട്ടല്‍ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ 605,000 നവജാത ശിശുക്കളാണ് മരിച്ചത്. അഞ്ചിനും 14നും ഇടയ്ക്ക് പ്രായമുള്ള 152,000 കുട്ടികളും മരിച്ചു. 2016ല്‍ 867,000 നവജാത ശിശുക്കളാണ് മരിച്ചത്. 2016ല്‍ ആയിരം നവജാത ശിശുക്കളില്‍ 44 പേരാണ് മരണമടഞ്ഞിരുന്നത്. 2017 ല്‍ അഞ്ചു വയസ്സിനു താഴെയുള്ള ( ആണ്) മരണനിരക്ക് ആയിരത്തില്‍ 39 ആയിരുന്നു. പെണ്‍കുട്ടികളില്‍ നിരക്ക് ആയിരത്തില്‍ 40 ഉം.
ഇന്ത്യയിലെ ശിശുമരണ നിരക്ക് വളരെയേറെ കുറഞ്ഞുവരികയാണ്. യൂണിസെഫ് ഇന്ത്യ മേധാവി യാസ്മിന് അലി ഹഖ് പറഞ്ഞു.
ഇതിനുള്ള കാരണങ്ങള്‍
1 ആശുപത്രികളിലെ പ്രസവങ്ങള്‍ കുത്തനെ കൂടി
2 നവജാത ശിശു പരിചരണ യൂണിറ്റുകള്‍ വ്യാപകമായി
3 രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കി . പെണ്‍കുട്ടികളുടെ മരണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2017ല്‍ ഒരോ അഞ്ച് സെക്കന്റിലും 15 കുട്ടികള്‍ വീതം മരിക്കുന്നുണ്ടെന്നാണ് കണക്ക്.
യുഎന്‍ കണക്ക് നരേന്ദ്ര മോദി സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ്. മാതൃ,നവജാത ശിശുസംരക്ഷണത്തിന് മോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമായാണ് ശിശുമരണ നിരക്ക് കുറഞ്ഞത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് മോദി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഇന്ത്യയില്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുന്നു: ബില്‍ ഗേറ്റ്സ്
വാഷിങ്ങ്ടണ്‍: ഇന്ത്യയില്‍ വര്‍ഷം തോറും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. കേന്ദ്രവും സംസ്ഥാനങ്ങളും ഈ മേഖലയിലേക്ക് കൂടുതല്‍ മുതല്‍ മുടക്കിയാല്‍ വളരെ വേഗം ഈ രംഗം കൂടുതല്‍ മെച്ചപ്പെടും. പോഷകാഹാരക്കുറവും ശിശുമരണങ്ങളും ഇനിയും കുറയേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നത് ഇന്ത്യയില്‍ വന്‍തോതില്‍ കൂടി. പുതിയ കുത്തിവയ്പ്പുകളും എത്തി. ഇത് വലിയ മാറ്റമാകും ഉണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: