മോസ്കോ: 14 പേരുമായി പോയ റഷ്യന്‍ സൈനിക വിമാനം കാണാതായി.സിറിയന്‍ തീരത്തു നിന്ന് 35 കിലോമീറ്റര്‍ അകലെ മധ്യധരണ്യാഴിക്കു മുകളില്‍ വെച്ചാണ് റഷ്യയുടെ ഐഎല്‍-20 വിമാനം അപ്രത്യക്ഷമായതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യന്‍ സമയം രാത്രി 11 മണിയോടെയാണിത്. സിറിയയിലെ ലതാകിയയില്‍ ഇസ്രയേലിന്റെ നാല് എഫ് 16 വിമാനങ്ങള്‍ ആക്രമണം നടത്തിയ സമയമാണ് റഷ്യന്‍ വിമാനം കാണാതായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഇസ്രായേല്വിമാനമെന്ന് തെറ്റിദ്ധരിച്ച് സിറിയന്‍ സൈന്യമാകാം റഷ്യന്‍ വിമാനം വെടിവച്ചിട്ടതെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. സിറിയയും റഷ്യയും സുഹൃദ് രാജ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: