കൊച്ചി: ബാര്‍ക്കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതോടെ തന്റെ നിലപാട് കോടതി ശരിവച്ചിരിക്കുകയാണന്ന് കേസ് വാദിക്കുന്നതില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്താക്കിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്.
മാണിയെ കുറ്റവിമുക്തനാക്കാനുള്ള വിജിലന്‍സ് നടപടിക്കെതിരെ താന്‍ കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് മാണി വന്‍തുക കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതിയില്‍ പറഞ്ഞു. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കേസ് അവസാനിപ്പിക്കരുതെന്നും വാദിച്ചു. ഇത് സര്‍ക്കാരിനും വിജിലന്‍സിനും രസിച്ചില്ല. വിജിലന്‍സ് പറയുന്നതുപോലെ ചെയ്താല്‍ മതിയെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.
അത് ഞാന്‍ അംഗീകരിച്ചില്ല. കോടതിയില്‍ സത്യം പറയാനേ എനിക്ക് കഴിയൂവെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞങ്ങള്‍ പറയുന്നതുപോലെ ചെയ്തില്ലങ്കില്‍ നിങ്ങളെ നീക്കുമെന്ന ഭീഷണി മുഴക്കി. പിന്നീട് ബാര്‍ക്കോഴ കേസിനായി കോടതിയില്‍ എത്തിയപ്പോഴാണ് എന്നെ നീക്കിയ വിവരം അറിയുന്നത്. രാഷ്ട്രീയ ലാഭമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. യുഡിഎഫില്‍നിന്ന് അകന്ന് മാണി എല്‍ഡിഎഫിനോട് അടുത്ത സമയത്തായിരുന്നു ഇത്. കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതോടെ മാണിക്കെതിരെ തെളിവുണ്ടെന്ന എന്റെ വാദം അംഗീകരിക്കപ്പെട്ടെന്നും സതീശന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: