കൊച്ചി : ശബരിമലയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാനിലെ നിര്ദേശങ്ങള്ക്കനുസരിച്ചാവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
പ്രളയ ദുരന്തത്തെ തുടര്‍ന്ന് ശബരിമലയിലും പമ്പയിലുമുണ്ടായ നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവസ്വം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന് ബെഞ്ച് കമ്മിഷണര്‍ നല്കിയ റിപ്പോര്ട്ടിന്മേല് സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്നാണ് മാസ്റ്റര്‍ പ്ലാനിനുസരിച്ചുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ശബരിമല ഉന്നതാധികാര സമിതി സെപ്തംബര്‍ 24 ന് യോഗം ചേരുന്നുണ്ട്. നിര്‍ദേശങ്ങള്‍ സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: