മാനന്തവാടി: വയനാട് വെള്ളമുണ്ട പൂരിഞ്ഞിയിലെ ദമ്പതികളുടെ കൊലപാതകത്തില്‍ 74 ദിവസങ്ങള്‍ക്ക് ശേഷം ~ഒരാള്‍ അറസ്റ്റില്‍. തൊട്ടില്‍പ്പാലം മരുതോറയില്‍ കലണ്ടോട്ടുമ്മല്‍ വിശ്വനാഥനാണ് (45) അറസ്റ്റിലായത്.
ഇയാളെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് വടി സമീപത്തെ കവുങ്ങിന് തോട്ടത്തിലെ ചാലില്‍ നിന്ന് കണ്ടെടുത്തു. വിശ്വനാഥന് സ്ഥിരംമോഷ്ടാവും ജയില്‍ ശിക്ഷയനുഭവിച്ച് ഇറങ്ങിയ ആളുമാണെന്നും മോഷണ ശ്രമത്തിനിടെയാണ് കൊലയെന്നും ജില്ലാ പോലീസ് മേധാവി ആര്. കറപ്പസാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പൂരിഞ്ഞി വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന് ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19) എന്നിവരെ ജൂലൈ ആറിന് രാവിലെ വീട്ടിലെ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: