ന്യൂദല്‍ഹി: ഹിന്ദുരാഷ്ട്രം എന്നാല്‍ മുസ്ലിങ്ങള്‍ ഇല്ലാത്ത രാജ്യമെന്നല്ല അര്‍ഥമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുസ്ലിങ്ങള്‍ രാഷ്ട്രത്തിന്റെ ഭാഗമല്ല എന്നു പറയുന്ന കാലത്ത് ഇവിടെ ഹിന്ദുത്വം അവശേഷിക്കില്ല. ഭാരതത്തിലെ മുസ്ലിങ്ങളെ ഹിന്ദു എന്ന വാക്കുകൊണ്ടാണ് ലോകരാഷ്ട്രങ്ങളിലുള്ളവര് പ്രാചീനകാലം മുതല്‍ വിശേഷിപ്പിച്ചിരുന്നത്. വിശ്വമാകുന്ന കുടുംബത്തെപ്പറ്റിയാണ് ഹിന്ദുരാഷ്ട്രം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിന്റെ ഭാവി; സംഘത്തിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ രണ്ടു ദിവസമായി തുടരുന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതത്തില്‍ ഉടലെടുത്ത മതങ്ങള്‍ ഭാരതത്തിന് വേണ്ടി മാത്രമല്ല മുഴുവന്‍ ലോകത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. കാലാകാലങ്ങളില്‍ ഹിന്ദുമതത്തിനുള്ളില്‍ പരിഷ്ക്കാരങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. പുതിയ പുതിയ സമ്പ്രദായങ്ങളും ദേവീദേവന്മാരും ആരാധനയുടെ ഭാഗമായി. വൈദേശിക ആക്രമണങ്ങളുടെ കാലത്തും ഹിന്ദുമതം ശക്തമായി നിലനിന്നു പോന്നത് ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സവിശേഷത കൊണ്ടാണ്. ഭാരതീയര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെട്ടെങ്കിലും അവിടെയൊന്നും അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യത്തിനകത്തും പുറത്തും ഭാരതത്തിന് ആരോടും ശത്രുതാ ഭാവമില്ല. ഭാരതത്തില്‍ വന്നു മടങ്ങിയവര്‍ വിവിധ ലോകരാജ്യങ്ങളില്‍ ഭാരതം നല്കിയ സംസ്ക്കാരത്തെ ഉള്‍ക്കൊണ്ടു ജീവിക്കുന്നു. പ്രഭാഷണ പരമ്പരയുടെ സമാപന ദിനമായ ഇന്ന് ചര്‍ച്ചാ സംവാദമാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പ്രഭാഷണങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് സര്‍സംഘചാലക് മറുപടി നല്‍കും.
ഇ.ശ്രീധരന്, മനീഷ് കൊയ്രാള, അമര്‍ സിങ്, നവാസുദ്ദീന്‍ സിദ്ദിഖി, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, ഹര്ഷവര്ദ്ധന്, അര്ജുന് റാം മേഘ് വാള്, ഗിരിരാജ് സിങ്, എംപിമാരായ മീനാക്ഷി ലേഖി, സുരേഷ് ഗോപി, അമ്പതോളം ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ രണ്ടു ദിവസമായി തുടരുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: