ന്യൂദല്‍ഹി: രാജ്യത്തെ നാണക്കേടിലാഴ്ത്തി ദല്‍ഹിയില്‍ വീണ്ടും പീഡനം. ഏഴുവയസുകാരിയെ 21കാരനായ അയല്ക്കാരന് ക്രൂരമായി പീഡിപ്പിച്ചതാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ പുതിയ സംഭവം. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെ പെണ്‍കുട്ടിയെ ബലമായി ഡിഎല്‍എഫ് ചൗക്കിലെത്തിച്ചാണ് പീഡിപ്പിച്ചത്.
തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് അമിതരക്തസ്രാവമുണ്ടായത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കുട്ടിയോട് കാര്യംതിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് പൈപ്പ് കടത്തിയാണ് പീഡിപ്പിച്ചതെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് വിവരം. 2018 ജനുവരി മുതല്‍ഏപ്രില്‍ വരെയുള്ള കാലയളവില്‍ ദിവസേന രണ്ട് കുട്ടികളെങ്കിലും രാജ്യതലസ്ഥാനത്ത് പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ദല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്. ഏപ്രില്‍ 30 വരെ 282 പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 278 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: