ന്യൂദല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ല് ലോക് സഭയില്‍ പാസാക്കിയിരുന്നുവെങ്കിലും രജ്യസഭയില്‍ പാസായിരുന്നില്ല. ഇതേതുടര്‍ന്നാണ് ബില്ല് ഓര്‍ഡിനന്‍സായി മന്ത്രിസഭയില്‍ കൊണ്ടുവന്നത്. ഇനി മുതല്‍ മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ പിഴയും ഒടുക്കണം.
തലാഖ് ചൊല്ലലിന് വിധേയായ സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹയായിരിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷചുമതല ആ സ്ത്രീയ്ക്കായിരിക്കും. ഈ കുട്ടികള്‍ക്കും ജീവനാംശം നല്‍കണം. ജീവനാംശം നിശ്ചയിക്കുക ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുസ്ലീം സ്ത്രീകള്‍ക്കുള്ള വിവാഹ സംരക്ഷണ ബില്ല് ആദ്യമായി ലോക് സഭയില്‍ അവതരിപ്പിക്കുന്നത്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ബില്ല് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: