ന്യൂദല്‍ഹി: എട്ടുവര്‍ഷം പ്രതിരോധ മന്ത്രിയായിരിക്കെ സൈന്യത്തിന്റെ ആയുധബലം കൂട്ടണമെന്ന ആവശ്യം നടപ്പാക്കാത്ത ആന്റണി അതിന് മറുപടി പറയണമെന്ന് ബിജെപി. റഫാല്‍ ആയുധ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ആവശ്യം ഉന്നയിച്ചത്.
”കാര്യങ്ങള്‍ മനസിലാക്കാതെ നുണകള്‍ ആവര്‍ത്തിക്കുന്ന ഒരു നേതാവിനു വേണ്ടിയുള്ളതല്ല സിഎജിയും ജെപിസിയും മറ്റും, രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ എ.കെ. ആന്റണി പറഞ്ഞതാണ് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. സൈന്യത്തനാവശ്യമായ ഒരു ഉപകരണം പോലും പുതിയത് വാങ്ങിയില്ല. ആവശ്യപ്പെട്ട ആയുധങ്ങള്‍ വാങ്ങിയില്ല.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സാങ്കേതിക തകരാറില്‍ തകര്‍ന്നു വീഴുകയും പൈലറ്റുമാരുടെ വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴായിരുന്നു ഈ നിഷ്ക്രിയ നടപടി. ആയുധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്കലിനെ ഒഴിവാക്കിയതാരാണെന്ന് വ്യക്തമാക്കണം. രാജ്യസുരക്ഷയുടെ കാര്യത്തിലെങ്കിലും കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരുമോ. മോദി സര്‍ക്കാര്‍ ചെയ്യുന്നത് സത്യസന്ധതയും സുതാര്യതയും മുന്‍ നിര്‍ത്തിയാണ്,” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മന്ത്രിയുടെ വെളിപ്പെടുത്തലോടെ എ.കെ. ആന്റണി പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: