കൊച്ചി: ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് നിര്‍ഭാഗ്യകരമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. കത്തോലിക്ക സഭ പരാതിയില്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആംനെസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നീതി ഉറപ്പാക്കണം. ലൈംഗികാതിക്രമത്തിന്റെ ഇരയുടെ ചിത്രമോ വിവരങ്ങളോ പരസ്യപ്പെടുത്തുന്നത് പീഡനത്തേക്കാള്‍ ക്രൂരമാണ്. ആരോപണ വിധേയനായ ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ കാലതാമസം വരുത്തരുത്.
കന്യാസ്ത്രീക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ആംനെസ്റ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: