ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിലെ സുതാര്യത പരിശോധിക്കാന്‍ നന്ദന് നിലേക്കനിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. കപില്‍ സിബലിനെ കേസില്‍ അമിക്കസ് ക്യൂറിയായും നിയമിച്ചു. കോളേജുകള്‍ക്ക് അംഗീകാരം നല്കുന്ന നടപടിയും പരിശോധിക്കണം.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പഠിക്കണം. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡി എം മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പഠനം നടത്താന്‍ നിലക്കേനിക്ക് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് പോലുള്ള സ്ഥാപനങ്ങളുടെ സഹായം തേടാമെന്നും സുപ്രീംകോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: