ഇടുക്കി: മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കയ്യേറിയതിന് എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദേവികുളം തഹസില്‍ദാര്‍ ഉള്‍പ്പടെ സംഘത്തിലുണ്ടായിരുന്ന അന്‍പതോളം പേര്‍ക്കെതിരെ കെസെടുക്കും.
അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. മലയിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എയും തഹസില്‍ദാരും സിപിഎം പ്രവര്‍ത്തകരെയും കൂട്ടി ഓഫീസ് ആക്രമിച്ചത്.
ട്രൈബ്യൂണല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. ജുലൈ 30ന് മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിരുന്നു. ഇവിടെ നിലവിലുള്ള ഫയലുകള്‍ മറ്റ് കോടതികളിലേക്ക് കൈമാറാനുള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കേയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: