ന്യൂദല്‍ഹി: എട്ടുവര്‍ഷം പ്രതിരോധ മന്ത്രിയായി ഇരുന്നിട്ടും സൈന്യത്തിന്റെ ആയുധബലം കൂട്ടണമെന്ന ആവശ്യം നടപ്പാക്കാത്ത ആന്റണി അതിന് മറുപടി പറയണമെന്ന് ബിജെപി. റഫാല്‍ ആയുധ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിക്കുകയായിരുന്നു.
”കാര്യങ്ങള്‍ മനസിലാക്കാതെ നുണകള്‍ ആവര്‍ത്തിക്കുന്ന ഒരു നേതാവിനു വേണ്ടിയുള്ളതല്ല സിഎജിയും ജെപിസിയും മറ്റും. എന്നാല്‍ എ.കെ. ആന്റണി പറഞ്ഞതാണ് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. സൈന്യത്തിനാവശ്യമായ ഒരു ഉപകരണം പോലും പുതിയത് വാങ്ങിയില്ല. ആവശ്യപ്പെട ആയുധങ്ങള്‍ പോലും നല്‍കിയില്ല.അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നു വീഴുകയും പൈലറ്റുമാരുടെ വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴായിരുന്നു അന്നത്തെ മന്ത്രി ഇങ്ങനെ നിഷ്ക്രിയമായി ഇരുന്നത്. ആയുധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്കലിനെ ഒഴിവാക്കിയതാരാണെന്ന് വ്യക്തമാക്കണം. മോദി സര്‍ക്കാര്‍ ചെയ്യുന്നത് സത്യസന്ധതയും സുതാര്യതയും മുന്‍ നിര്‍ത്തിയാണ്,” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതിനിടെ റഫാല്‍ ഇടപാടില്‍ സിഎജി അന്വേഷണം തേടി കോണ്‍ഗ്രസ് പ്രതിനിധി സംഘം സിഎജിയെ കണ്ട് നിവേദനം നല്കി.ഇടപാടിലെ ക്രമക്കേട് ഉണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: