ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ദുര്‍വിനിയോഗം തടയാനുള്ള കര്‍ശന വ്യവസ്ഥകളോടെ. മുത്തലാഖ് കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവ്. പുറമേ പിഴയും.
എന്നാല്‍ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ കര്‍ശന വ്യവസ്ഥകളും ബില്ലിലുണ്ട്. ഭാര്യയോ രക്തബന്ധമുള്ളവരോ നല്കുന്ന പരാതിയില്‍ എഫ്ഐആര്‍ എടുക്കുമ്പോഴേ കേസാകുന്നുള്ളു. അയല്‍ക്കാരോ നാട്ടുകാരോ മാധ്യമങ്ങളോ വെളിപ്പെടുത്തിയാന്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ കഴിയില്ല.
കേസ് ഒഴിവാക്കാന്‍ ഭാര്യ രേഖാമൂലം ആവശ്യപ്പെടണം. പ്രതിക്ക് ജാമ്യം നല്‍കും മുമ്പ് കോടതി ഭാര്യയുടെ നിലപാടും മൊഴിയും കേള്‍ക്കണം. കൊച്ചു കുട്ടികളുടെ സംരക്ഷണം അമ്മയ്ക്കായിരിക്കും. ഭാര്യക്ക് ജീവനാംശം നല്കാന് ഭര്‍ത്താവ് ബാധ്യസ്ഥനാണ്. അത് ബന്ധപ്പെട്ട കോടതിയുടെ വിധിപ്രകാരം ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: