ന്യൂദല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ബിഎസ്പി നേതാവ് മായാവതിയും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
”സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിന് നിയമമുണ്ടാക്കാന്‍ ബില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ കോണ്‍ഗ്രസ് ഏറെക്കുറേ സമ്മതിച്ചു. എന്നാല്‍ രാജ്യസഭയില്‍ എതിര്‍ത്തു. ലോക്സഭയില്‍ പാസാക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് അവര്‍ക്ക് മേല്‍ക്കൈ ഉള്ള രാജ്യസഭയില്‍ തടസപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് വേണ്ടിവന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി അനന്ത്കുമാറും ഞാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം നബി ആസാദിനെ ആറു തവണ കണ്ട് ചര്‍ച്ച നടത്തി. ആറുതവണയും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബില്‍ മുസ്ലിം മഹിളകളുടെ ക്ഷേമത്തിനാണ്. മുത്തലാഖ് ഒരു തരത്തിലും ഇസ്ലാമിക വിശ്വാസമോ, ആരാധനയോ, മതമോ ആയി ബന്ധപ്പെട്ടതല്ല. ഇത് സ്ത്രീകളുടെ സാമൂഹ്യ നീതി, മഹിമ, ലിംഗതുല്യത എന്നിവയുടെ പ്രശ്നമാണ്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: