അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന് വധഭീഷണി. മ്യാന്മാര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് മാഫിയയില്‍ നിന്നാണ് വധഭീഷണിയെന്ന് ബിജെപി വ്യക്തമാക്കി. ത്രിപുരയെ മയക്ക് മരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ബിപ്ലവ്കുമാറിന്റെ പ്രവര്‍ത്തനങ്ങളാണ് മയക്ക്മരുന്ന് മാഫിയയെ പ്രകോപിപ്പിച്ചതാണ് ഭീഷണിക്ക് കാരണം.
മ്യാന്മാറില് നിന്നുള്ള മയക്കു മരുന്ന് മാഫിയ ബിപ്ലവ്കുമാറിനെ വധിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് ലഭിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ രത്തന്‍ ചക്രബര്‍ത്തി പറഞ്ഞു. പാര്ട്ടിവൃത്തങ്ങള്ക്കും ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം ത്രിപുരയിൽ നിന്നും 50,000 കിലോയിലധികം കഞ്ചാവ് ഉത്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടികൂടിയിരുന്നു. ഇതിനു പുറമെ 120ലധികം പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: