ന്യൂദല്‍ഹി: ഹിന്ദുത്വത്തിനല്ല, ഹിന്ദുത്വത്തിന്റെ പേരിലുള്ള ചില അനാചാരങ്ങളും മോശം അനുഷ്ഠാനങ്ങളുമാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ധര്‍മത്തിന്റെ പേരില്‍ നടക്കുന്ന ഈ അധര്മങ്ങള് തടയാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവി ഭാരതം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ജയാ ജെയ്റ്റ്ലിലാണ് ചോദിച്ചത്.
ഹിന്ദുത്വത്തിന് ലോകവ്യാപകമായി സ്വീകാര്യത കൂടുകയാണ്. ഭാരതത്തില്‍ ഹിന്ദുത്വത്തിന് വിമര്‍ശനങ്ങള്‍ ഉണ്ടാകാന്‍ കാരണം യഥാര്‍ഥ ഹിന്ദുത്വ ധര്‍മം മറന്ന് അനാചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കുന്നതുകൊണ്ടാണ്. ധര്‍മ്മത്തിന്റെ പേരില്‍ പല അധര്‍മങ്ങളും നടക്കുന്നു. അത് ഇല്ലാതാക്കുന്നതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വം എന്ന വിചാരവും സങ്കല്‍പ്പവും മികച്ചതാണ്, നടപ്പാക്കുന്നതിലാണ് ചിലര്‍ക്ക് വീഴ്ച പറ്റുന്നത്, അതു തടയുകയാണ് സംഘം നിര്‍വഹിക്കുന്ന കര്‍മം.
സമൂഹത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ സമുദായങ്ങള്‍ക്ക് സംവരണം വേണം. മതാടിസ്ഥാനത്തില്‍ പാടില്ല. സംവരണമല്ല, അതിന്റെ പേരിലുള്ള രാഷ്ട്രീയമാണ് പ്രശ്നം. താഴേത്തട്ടിലുള്ളവരെ മുകളിലേക്ക് കൊണ്ടുവരാന്‍ കഴിയണം. ഇത് എത്രകാലം എന്നതാണ് മറ്റൊരു വിഷയം. പല ആയിരം വര്‍ഷങ്ങളിലെ പ്രശ്നം പതിറ്റാണ്ടുകള്‍ കൊണ്ട് പരിഹരിക്കാന്‍ പറ്റില്ല.
ഗോ സംരക്ഷണം നമ്മുടെ ഭരണഘടനയിലുള്ളതാണ്. അത് നിയമമാണ്. നടപ്പാക്കണം. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന എത് ആക്രമണവും തടയണം. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. ഗോക്കൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് പലതരത്തില്‍ പ്രധാനമാണ്. ഗോവര്ദ്ധനത്തിന് സംവിധാനം ഉണ്ടാകണം.
മതപരിവര്‍ത്തനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ ഉന്നമനമല്ല, മറിച്ച് മറ്റു പലതുമാണ്. എല്ലാ മതവും മികച്ചതും സത്യവുമാണെന്ന് പറയുന്നവര്‍ എങ്കില്‍ എന്തിനാണ് മതം മാറ്റം നടത്തുന്നത്. ജനസംഖ്യാ വിഷയത്തില്‍ പൊതുവായ 50 വര്‍ഷം മുന്നില്‍കണ്ട് നിയമം ഉണ്ടാകണം, അത് എല്ലാവര്ക്കും ബാധകമാകുന്ന തരത്തിലുള്ള നിയമം ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: