ശ്രീനഗര്‍: അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് ബിഎസ്എഫ് ജവാനെ പാക് സൈന്യം കഴുത്തു പിളര്‍ന്ന് കൊന്നു, കണ്ണുക ചൂഴ്ന്നെടുത്തു. പാക് റെയ്ഞ്ചേഴ്സിന്റെപൈശാചികതയ്ക്ക് ഇരയായത് ഹെഡ്കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറാണ്. മൃതദേഹത്തില്‍ വെടിയുണ്ടകളേറ്റ മൂന്നു പാടുകള്‍ ഉണ്ടായിരുന്നുവെന്നും സൈനിക അധികൃതര്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇടയുള്ള അരുംകൊല ചൊവ്വാഴ്ച രാംഗഡിലാണ് നടന്നത്. മണിക്കൂറുകള്‍ക്കു ശേഷവും ഇക്കാര്യത്തില്‍ പാക്കിസ്ഥാന് പ്രതികരിച്ചിട്ടില്ല. പാക് റേഞ്ചറുകളാണ് സംഭവത്തിനു പിന്നിലെന്നു കാട്ടി ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സൈനികനെ കാണാതായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം തെരച്ചിലാരംഭിച്ചു. പാക് റേഞ്ചറുകേളാടും തെരച്ചിലില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു. അവര്‍ കുറച്ചു ദൂരമേ തെരച്ചിലില്‍ പങ്കെടുത്തുള്ളു. അതുകഴിഞ്ഞ് മുടന്തന്‍ന്യായം പറഞ്ഞ് പാക് സൈന്യം മടങ്ങി.
ഇന്നലെ പുലര്‍ച്ചെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കഴുത്തു പിളര്‍ന്നും വെടിയുണ്ടകളേറ്റും കിടക്കുന്ന മൃതദേഹം കണ്ടത്. ഇരുകണ്ണുകളും ചൂഴ്ന്നെടുത്തിരുന്നു. ആറു മണിക്കൂറിനു ശേഷമാണ് അന്താരാഷ്ട്ര രേഖയിലെ വേലിക്കടുത്തു നിന്ന് മൃതദേഹം നീക്കാനായത്.
പാക് സൈന്യം മുന്‍പും ഇന്ത്യയുടെ സൈനികരോട് ഇത്തരം പൈശാചികതകള്‍ കാണിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് മൃതദേഹം വികൃതമാക്കിയ നിരവധി സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. വിവരം പാക് സൈനിക അധികൃതരെ അറിയിച്ച സൈന്യം ഇരുസൈന്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് അടിയന്തരമായി ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: