പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് നിലയ്ക്കല്‍-പമ്പ ബസ്ചാര്‍ജ് വര്‍ധനവെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി പ്രകാശ് ബാബു പറഞ്ഞു. ചാര്‍ജ് വര്‍ധനവിനെതിരെയുള്ള റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക സൗകര്യം മുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട് വരെയുള്ള ചൂഷണത്തിന് വിധേയരാകുന്ന അയ്യപ്പഭക്തന്മാരുടെ ബസ്ചാര്‍ജ് കൂടി വര്‍ധിപ്പിച്ചത് ഹൈന്ദവ വിശ്വാസങ്ങള്‍ക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അയിരക്കണക്കിന് കോടിരൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്ന ഓദ്യോഗിക വിജ്ഞാപനം നിലനില്‍ക്കെ കെഎസ്ആര്‍ടിസിയുടെ കടം തീര്‍ക്കാനുള്ള എടിഎം കൗണ്ടറായി തീര്‍ഥാടകരെ മാറ്റാന്‍ അനുവദിക്കില്ല. ഹൈന്ദവ വിശ്വാസികളുടെ സഹിഷ്ണുതയെ മുന്നണി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ദുരുപയോഗം ചെയ്യുന്നവര്‍, നഷ്ടകണക്കുകള്‍ നിരത്തി വിനോദസഞ്ചാരമേഖലയിലും ഇത്തരത്തിലുള്ള വര്‍ധനവിന് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
വര്‍ധന പിന്‍വലിക്കുന്നതുവരെ യുവമോര്‍ച്ച സമരരംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വൈസ്പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് ചന്ദ്രന്, അഡ്വ. വി. സുദീപ്, ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍, വൈസ് പ്രസിഡന്റ് വിനു വി. ചെറുകോല്‍, ജില്ലാ സെക്രട്ടറിമാരായ രതീഷ്. ബി, അഖില്‍ മണ്ണടി, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ പ്രതീഷ്. എം.എസ്, ഗോപകുമാര്‍ മിത്രപുരം, പ്രദീപ് ആലംതുരുത്തി, ഹരീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: