കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സുരക്ഷ ഒരുക്കുന്നത് പോലീസിന് വെല്ലുവിളി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റിയത്. വൈക്കം ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാകാനാണ് ബിഷപ്പിന് നല്കിയ നോട്ടീസില്‍ പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധക്കാരും വിശ്വാസികളും ബിഷപ്പ് അനുകൂലികളും എത്തിയാല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തൃപ്പൂണിത്തറ ക്രൈം ബ്രാഞ്ച് ഓഫീസ് തെരഞ്ഞെടുത്തത്.
വൈക്കം ഡിവൈഎസ്പി ഓഫീസില്‍ ബിഷപ്പ് എത്തുമെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് തയാറെടുപ്പുകളും നടത്തി. വൈക്കം ഡിവൈഎസ്പി ഓഫീസിലോ ഏറ്റുമാനൂര്‍ ഹൈടെക് സെല്ലിലോ കോട്ടയം പോലീസ് ക്ലബ്ബിലോ ആയിരിക്കും ചോദ്യം ചെയ്യുന്നതെന്ന വിവരമാണ് ആദ്യം ലഭ്യമായത്. അതനുുസരിച്ച് വൈക്കം ഡിവൈഎസ്പി ഓഫീസിന് മുന്നിലും ഏറ്റുമാനൂര്‍ ഹൈടെക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് മുന്നിലും രാവിലെ 6.30 മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
കഴിഞ്ഞ രാത്രി ഐജി വിജയ് സാക്കറെയും ജില്ലാ പോലീസ് ചീഫ് എസ്. ഹരിശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെയാണ് ബിഷപ്പിനൊപ്പമുള്ള ജലന്ധര്‍ രൂപതാ പിആര്‍ഒയെ പോലീസ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: