മുപ്പതോ മുപ്പത്തഞ്ചോ ശതമാനം വരുന്ന ജനം തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് ഇവിടെ നിയമവാഴ്ച നടത്തുന്നത്. വോട്ടവകാശമുള്ളവരില്‍ 70-75 % മാത്രമാണ് വോട്ട് രേഖപ്പെടുത്താറുള്ളത്. ബാക്കിയുള്ളവര്‍ ഈ നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തവരോ വോട്ട് ചെയ്യാന്‍ സൗകര്യം കിട്ടാത്തവരോ ആയിരിക്കാം. കൂടാതെ പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ക്ക് ജനം വോട്ട് ചെയ്യേണ്ട ഗതികേടുമുണ്ട്. നല്ല മനുഷ്യര്‍ തുലോം വിരളവുമാണ്. ഈ ജനാധിപത്യസംഹിത ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒട്ടുമിക്ക ജനപ്രതിനിധികളും പ്രധാനമായും സാമ്പത്തികമായി മുന്നാക്കം നില്ക്കാനല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല. ചെയ്യാന്‍ സാധിക്കുന്നുമില്ല. ഇപ്പോഴത്തെ വ്യവസ്ഥിതിയില്‍ പണക്കാര് കൂടുതല്‍ പണക്കാരാവുകയും പാവങ്ങള്‍ തീരെ പാവങ്ങളാവുകയുമാണ്. ഈ വ്യവസ്ഥിതി മാറുമ്പോള്‍ നാട് നന്നാകുമെന്നാണ് വിശ്വാസം. ഇതായിരിക്കും, സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കോണ്ഗ്രസ്പാര്ട്ടി പിരിച്ചുവിടണമെന്ന് മഹാത്മഗാന്ധി പറഞ്ഞത്.
-ആര്. ശങ്കരന്‍നായര്‍, കടവന്ത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: