കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആദ്യദിവസത്തെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പോലീസ് പ്രതിരോധത്തിലായി. താന്‍ കേസില്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളും ചിത്രങ്ങളുമായിട്ടാണ് ബിഷപ് ചോദ്യം ചെയ്യലിനെ നേരിട്ടത്. ചോദ്യം ചെയ്യലില്‍ ശക്തമായ പ്രതിരോധമാണ് ബിഷപ് തീര്‍ത്തത്. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ബിഷപ് പരാതിക്കാരി വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കൂടുതല്‍ തെളിവുകളോടെ അന്വേഷണ സംഘത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ബിഷപ് ശ്രമിച്ചത്.
കന്യാസ്ത്രീ നല്കിയ ഡിജിറ്റല്‍ തെളിവുകളെയും ബിഷപ് പ്രതിരോധിച്ചു. ബിഷപ് അയച്ചെന്ന് പറയുന്ന മൊബൈല്‍ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളാണ് അന്വേഷണ സംഘത്തിന് പരാതിക്കാരി സമര്‍പ്പിച്ചത്. എന്നാല്‍ അവ എഡിറ്റ് ചെയ്തതാണെന്ന് പറഞ്ഞ ബിഷപ് യഥാര്‍ഥ സന്ദേശങ്ങളുടെ പകര്‍പ്പുകളുമായിട്ടാണ് അന്വേഷണ സംഘത്തെ നേരിട്ടത്.
പീഡിപ്പിച്ചുവെന്ന പരാതിയില്‍ പറയുന്ന ദിവസം തൊടുപുഴ മുതലക്കോടത്തെ ആശ്രമത്തിലായിരുന്നുവെന്നാണ് ബിഷപ്പിന്റെ വാദം. അന്ന് ബിഷപ്പ് അവിടെ എത്തിയിട്ടില്ലെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടിയില്ലായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: