ലണ്ടന്‍: ആന്‍ഫീല്‍ഡിലെ ആവേശപ്പോരാട്ടത്തില്‍ പാരീസ് സെന്റ് ജര്മയിന്(പിഎസ്ജി) സിന് തോല്‍വി. യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനോട് തോറ്റു. അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മിനോയാണ് നിര്‍ണായക ഗോളിലൂടെ ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത്.
തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് പിന്നോക്കം പോയ പിഎസ്ജി ശക്തമായ പോരാട്ടത്തിലുടെ രണ്ട് ഗോളും മടക്കി സമനില പാലിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് ഫിര്‍മിനോ ലിവര്‍പൂളിന്റെ നിര്‍ണായക ഗോള്‍ സ്കോര്‍ ചെയ്ത്.
മുപ്പതാം മിനിറ്റില്‍ സ്റ്റൂറിഡ്ജ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു.ആറു മിനിറ്റുകള്‍ക്ക് ശേഷം മില്‍നര്‍ പെനാല്‍റ്റി ഗോളാക്കി ലീഡ് 2-0 ആക്കി. പൊരുതിക്കളിച്ച പിഎസ്ജി ഇടവേളയ്ക്ക് അഞ്ചുമിനിറ്റുളളപ്പോള്‍ മ്യൂനിയറിലൂടെ ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയവസാനിക്കുമ്പോള്‍ ലിവര്‍പൂള്‍ 2-1 ന് മുന്നില്‍.
ലോകകപ്പിലെ ഹീറോ കൈലിയന്‍ എംബാപ്പേ രണ്ടാം പകുതിയില്‍ ഗോള്‍ നേടി പിഎസ്ജിയെ ലിവര്‍പൂളിനൊപ്പം എത്തിച്ചു.(2-2). പകരക്കാരനായി കളിക്കളത്തിലിറങ്ങിയ ഫിര്‍മിനോ രണ്ടാം പകുതിയുടെ അധികസമത്ത് ലിവര്‍പൂളിന്റെ മൂന്നാം ഗോളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: