ന്യൂദൽഹി: കെ.പി.സിസിയുടെ പുതിയ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു. കെ.മുരളീധരന് പ്രചാരണ സമിതി അദ്ധ്യക്ഷനാകും. കൊടിക്കുന്നേല്‍ സുരേഷ്, കെ.സുധാകരന്, എം.ഐ.ഷാനവാസ് എന്നിവര്‍ക്ക് വര്‍ക്കിങ്ങ് പ്രസിഡൻ്റ് സ്ഥാനമാണുള്ളത്.
വി.എം.സുധീരന് ഒഴിഞ്ഞതിനെ തുടര്‍ന്ന് എം.എം.ഹസല്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേയ്ക്ക് മുന്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് എത്തും. ഇദേഹത്തോടൊപ്പം മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്റുമാരേയും ഹൈക്കമാന്റ് നിയോഗിക്കും.
ചാരക്കേസിലടക്കം എ,ഐ ഗ്രൂപ്പുകളെ പിണക്കാതെ നിലപാട് എടുത്ത മുരളീധരന് സംസ്ഥാന പാര്‍ടി ഘടകത്തിന്റെ ഉന്നത സ്ഥാനത്തേയ്ക്കുള്ള മടങ്ങി വരവ് കൂടിയാണ് പുതിയ പദവി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബന്നി ബഹനാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. എ-ഐ ഗ്രൂപ്പുകളില്‍ ഇല്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രന് രാഹുല്‍ഗാന്ധിയുടെ വിശ്വസതനാണ്.
അതേ സമയം മറ്റ് പദവികള്‍ രണ്ട് ഗ്രൂപ്പുകള്‍ക്ക് കൃത്യമായി വിഭജിച്ച് നല്‍കാനും ഹൈക്കമാന്റിന് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ നിയമം സംബന്ധിച്ചുള്ള അറിയിപ്പ് ഹൈക്കമാന്റ് പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: