തിരുവനന്തപുരം: മഹാ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുവന്ന അവരുടെ വള്ളങ്ങളും ബോട്ടുകളും നന്നാക്കാനുള്ള പണം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ആര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനംദിന ജീവനോപാധിയാണ് വള്ളങ്ങളും, ബോട്ടുകളും. അവ ഉപയോഗ ശൂന്യമായാല്‍ അവരുടെ വീടുകളില്‍ പട്ടിണി മാത്രമായിരിക്കും ഫലം. കേടായ വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫീഷറീസ് മന്ത്രി പറയുന്നതല്ലാതെ കഴിഞ്ഞ ഒരു മാസമായി ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നീട്ടിയ പ്രതിഫലം പോലും വേണ്ടെന്നുവച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ ജീവനോപാധിയായ വള്ളങ്ങളും ബോട്ടുകളും സര്‍ക്കാര്‍ നന്നാക്കിക്കൊടുക്കുകയോ അല്ലെങ്കില്‍ പുതിയവ നല്‍കുകയോ ചെയ്താല്‍ മാത്രമേ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ജീവിതം മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഒന്നും ആവശ്യപ്പെടാതെ ആരും ക്ഷണിക്കാതെ ദുരന്ത മുഖത്തേക്ക് കുതിച്ചെത്തി ആയിരങ്ങള്‍ക്ക് രക്ഷാ ഹസ്തം നീട്ടിയ മല്‍സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടിയത് കൊടിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: