ന്യൂദല്‍ഹി: ഐ.എസ് ഭീകരബന്ധത്തെത്തുടര്‍ന്ന് അഫ്ഗാന് ജയിലിലായിരുന്ന വയനാട് സ്വദേശി ദല്‍ഹിയില്‍ അറസ്റ്റിലായി. 26കാരനായ നഷീദുള്‍ ഹംസഫറാണ് അറസ്റ്റിലായത്. വയനാട് കൽപറ്റ മുണ്ടേരി സ്വദേശിയാണ് ഇയാള്‍. കാബൂളില്‍നിന്ന് ഇന്നലെ ദല്‍ഹിയിലെത്തിയ ഉടന്ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
കാസര്‍കോട്ടുകാരായ 14 സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞവര്‍ഷമാണ് ഐ.എസില്‍ ചേരാനായി ഇയാള്‍ അഫ്ഗാനിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് രാജ്യം വിട്ട ഇയാള്‍ ആദ്യമെത്തിയത് ഒമാനിലാണ്. പിന്നീട് ഇറാന് വഴി കാബൂളിലെത്തുകയായിരുന്നു. കാബൂളില്‍ വച്ചാണ് ഇയാള്‍ അഫ്ഗാന് സുരക്ഷാ സേനയുടെ പിടിയിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസില്‍ 16 -ാം പ്രതിയാണ് ഇയാള്‍. ഐ.എസ്. ബന്ധത്തിന്റെപേരില്‍ അഫ്ഗാനിസ്ഥാന് പിടികൂടി ഇന്ത്യയ്ക്ക് കൈമാറുന്ന ആദ്യ വ്യക്തിയാണിയാള്‍. ദല്‍ഹി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ നഷീദുളിനെ ഉടന്‍ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: