ന്യൂദൽഹി: മുൻ ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കുടുംബത്തെ തടവിലാക്കിയ ശേഷം വീട്ടുജോലിക്കാരനും കൂട്ടാളിയും സ്വർണവും പണവുമായി കടന്നു. മുൻ ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദലീപ് കുമാർ കപൂറിന്റെ ഭാര്യയേയും മകളെയുമാണ് തടവിലാക്കിയ ശേഷം ലക്ഷക്കണക്കിന് പണവും സ്വർണാഭരണങ്ങളുമായി വീട്ടുജോലിക്കാരനും സഹായിയും കടന്നുകളഞ്ഞത്. ജഡ്ജിയുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്.
തിങ്കളാഴ്ച രാത്രി തെക്ക് കിഴക്കൻ ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലാണ് സംഭവം നടന്നത്. ഇരുവരെയും മർദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. ജഡ്ജിയുടെ മകളുടെ തലയിൽ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചെന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണവും ലക്ഷക്കണക്കിന് രൂപയുമായി ജഡ്ജിയുടെ കാറുമായിട്ടാണ് പ്രതികൾ കടന്നുകളഞ്ഞത്.
നാല് ദിവസം മുൻപാണ് വീട്ടുജോലിക്കാരനെ നിയമിച്ചത്. രണ്ട് പ്രതികൾക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: