തിരുവനന്തപുരം: ബെന്നി ബെഹന്നാനെ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 13 വര്‍ഷമായി കണ്‍വീനറായിരുന്ന പി.പി.തങ്കച്ചന് പകരക്കാരനായാണ് ബെന്നി ബഹന്നാനെ നിയമിച്ചത്. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബഹന്നാന് തൃക്കാക്കര മുന്‍ എംഎല്‍എയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കെപിസിസിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എന്ന രീതിയില്‍ പിപി തങ്കച്ചന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. അത് എല്ലാ കാലത്തും കോണ്‍ഗ്രസ് വിലമതിക്കും. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കും. താന്‍ കെ. സുധാകരനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കും എന്ന പൂര്‍ണ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ മേഖലകളില്‍ തഴക്കവും പഴക്കവുമുള്ളവരാണ് കെപിസിസിയുടെ പുതിയ നേതൃത്വമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞു. നല്ലൊരു ടീമിനെയാണ് കേരളത്തിലെ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും അത് നല്ല രീതിയില്‍ തന്നെ മുമ്പോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സംഘടനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന് അറിയിച്ചു.
അതേസമയം കെപിസിസി പുനസംഘടനക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത സംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: