കണ്ണൂര്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിന് വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കണ്ണൂരില്‍ ഇറങ്ങിയത്.
190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനമാണ് കണ്ണൂരിലെത്തിയത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് നിബന്ധന പ്രകാരമുള്ള ഡിവിആര്ഒ പരീക്ഷണത്തിനായി തിരുവനന്തപുരത്തുനിന്നുമാണ് യാത്രാവിമാനം എത്തിയത്. ആറുതവണ വിമാനം പറത്തി നോക്കിയും മറ്റു സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
കണ്ണൂർ വിമാനത്താവളം ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മറ്റെല്ലാ അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ക്ലിയറൻസ്, കസ്റ്റംസ് ഡിക്ലറേഷൻ, ഡി.വി.ഒ. ആർ കമ്മീഷനിങ്ങ് തുടങ്ങിയവയുടെ അനുമതി വിവിധ വകുപ്പുകൾ നേരത്തെ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: