കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ തുടരന്വേഷണം. കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് മഠത്തിലെ സിസ്റ്റര്‍ ജ്യോതിസ്സിന്റെ മരണത്തിലാണ് അന്വേഷണം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുടരന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണക്കാര്യത്തില്‍ തീരുമാനമായത്.
കന്യാസ്ത്രീയുടെ ജഡം കണ്ടത് മഠത്തിലെ കിണറ്റിലായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കൊലപാതകമെന്നാണ് കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ ആരോപിച്ചത്. 1998ലാണ് സിസ്റ്റര്‍ ജ്യോതിസ് മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ജ്യോതിസിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: