ലഖ്നൗ: ഉത്തർപ്രദേശിൽ അജ്ഞാത പനി പടരുന്നത് ഭീതി പരത്തുന്നു. കഴിഞ്ഞ ആറാഴ്ചക്കിടെ 79 പേരാണ് ഈ അജ്ഞാത പനി ബാധിച്ച് മരിച്ചത്. ഇതേതുടർന്ന് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെറേലിയിലാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത്. 24 പേർക്കാണ് ഇവിടെ മാത്രം ജീവൻ നഷ്ടപ്പെട്ടത്. ബദൗണിൽ 23ഉം, ഹർദോയിയിൽ 12ഉം സീതാപൂരിൽ 8ഉം ബറൈച്ചിയിൽ ആറും പിലിഭിത്തിൽ നാലും ഷാജഹാൻപൂരിൽ രണ്ടുപേരുമാണ് മരിച്ചത്. കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ സർക്കാർ ഡോക്ടർമാരുടെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നത് തടയാൻ ബോധവത്കരണമുൾപ്പടെയുള്ള നടപടികൾ അധികൃതർ സ്വകരിച്ച് വരുന്നുണ്ട്. പനി പടരാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചും മരിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളും പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: