ന്യൂദല്‍ഹി: ബിവറേജസ് കോര്‍പ്പറേഷനിലെ പുതിയ നിയമനങ്ങളെ സുപ്രീംകോടതി താത്ക്കാലികമായി തടഞ്ഞു. നിയമനങ്ങളില്‍ ചാരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാത്തതിന് എതിരെ നല്കിയ ഹര്‍ജിയിലാണ് നടപടി.
ചാരായ തൊഴിലാളികളെ നിയമിക്കാന്‍ വേണ്ട ഒഴിവുകള്‍ ഇല്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് വിരുദ്ധമായി താല്‍ക്കാലിക നിയമനം നടത്തുകയും ചെയ്തു. ഇതോടെ സുപ്രീംകോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയും ചാരായ തൊഴിലാളികള്‍ക്ക് അര്‍ഹമായ പുനരധിവാസം നിഷേധിക്കുകയുമായിരുന്നു.
1996ല്‍ യുഡിഎഫ് സര്‍ക്കാരാണ് ചാരായ നിരോധനം നടപ്പിലാക്കിയത്. ഇതോടെ ചാരായ മേഖലയില്‍ 13000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാനോ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനോ സര്‍ക്കാര്‍ തയാറായിരുന്നില്ല. പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാര്‍ ചാരായതൊഴിലാളികളുടെ പുരനധിവാസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: