ലക്നൗ: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കാലഹരണപ്പെട്ടതും അനാവശ്യവും’ ആയ 1,420 നിയമങ്ങള്‍ റദ്ദാക്കി. ലക്നൗ സ്വദേശിയായ സാമൂഹിക പ്രവര്ത്തകന് നുതന്‍ താക്കൂറിന് ലഭിച്ച വിവരാവകാശ അപേയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 മുതല്‍ 1,420 നിയമങ്ങള്‍ റദ്ദാക്കിയെന്ന് നിയമനിര്‍മാണ വകുപ്പിന്റെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്കിയ മറുപടിയില്‍ പറയുന്നു.
2015-ലെ ‘റദ്ദാക്കല്‍, ഭേദഗതി’ ആക്ട് പ്രകാരം ആദ്യം കാലഹരണപ്പെട്ട 35 നിയമങ്ങള്‍ ഒഴിവാക്കി. ഇതിനു പിന്നാലെ 2015-ല്‍ തന്നെ 90 നിയമങ്ങള്‍കൂടി വേണ്ടെന്നുവച്ചു. 2016-ല്‍ 1,050 എണ്ണവും 2017-ല്‍ 245 നിയമങ്ങളും ഇല്ലാതാക്കി.
ലോ കമ്മിഷന്റെയും പ്രധാനമന്ത്രിയുടെ ഓഫിസ് രൂപീകരിച്ച രണ്ടംഗ സമിതിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമങ്ങള്‍ ഒഴിവാക്കിയതെന്ന് മറുപടിയിലുണ്ട്. നിയമങ്ങള്‍ ഒഴിവാക്കിയപ്പോള്‍ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിര്‍ദേശങ്ങളും തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: