കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് നീക്കി. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെസ് ഗ്രേഷ്യസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മാര്‍പാപ്പയ്ക്ക് നേരത്തെ ബിഷപ്പ് ഫ്രാങ്കോ കത്തയച്ചിരുന്നു. മാര്‍പ്പാപ്പയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു കത്തെന്നാണ് സൂചന.
തത്ക്കാലം ചുമതലയൊഴിയുകയാണെന്നും ഉത്തരവാദിത്തങ്ങള്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കണ്ടത്തെ ചുമതലയേല്‍പ്പിച്ചതായും ഫ്രാങ്കോ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വത്തിക്കാന്‍ കത്തയച്ചത്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചനകള്‍.
കന്യാസ്ത്രീയുടെ രഹസ്യമൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കന്യാസ്ത്രീയ്ക്കെതിരെ പുതുതായി ഒരു വാദവും മുന്നോട്ട് വയ്ക്കാന്‍ ബിഷപ്പിനായിട്ടില്ല. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന് ബിഷപ്പിന് കഴിഞ്ഞിട്ടില്ല. ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി: വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കാതെ കൈക്കൂപ്പി നില്ക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, മറുപടികളില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ഇത് അറസ്റ്റിന്റെ സാധ്യതയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: