ന്യൂദല്‍ഹി: കള്ളത്തരം മാത്രം പറഞ്ഞുനടക്കുന്ന വ്യക്തി പകത്വയുള്ള ജനാധിപത്യത്തിന് യോഗ്യനല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇത്തരക്കാര്‍ പൊതുജീവിതത്തിനും അയോഗ്യരാണ്. ബ്ളോഗ് കുറിപ്പില്‍ രാഹുലിനെ കടന്നാക്രമിച്ച് ജെയ്റ്റ്ലി കുറിച്ചു.
രാഹുലിനെ കോമാളിയെന്ന് വിശേഷിപ്പിച്ച ജെയ്റ്റ്ലി, രാഹുല്‍ റഫാല്‍ ഇടപാടിലും നിഷ്ക്രിയ ആസ്ഥി സംബന്ധിച്ചും കള്ളം പറഞ്ഞെന്ന് ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. വ്യാജങ്ങള്‍ മെനയാനുള്ള താങ്കളുടെ മാനസികാവസ്ഥ ഒരു ചോദ്യമാണ് ഉന്നയിക്കുന്നത്, ഇത്തരക്കാര്‍ക്ക് പൊതുജീവിതത്തിന്റെ ഭാഗമാകാന്‍ കഴിയുമോ?
പൊതുപ്രവര്‍ത്തനം ഗൗരവരമായ കര്‍മ്മമാണ്. അത് ഒരു കെട്ടിപ്പിടുത്തത്തിലേക്കോ കണ്ണിറുക്കലിലേക്കോ നുണ ആവര്‍ത്തിക്കുന്നതിലേക്കോ താഴ്ത്താനും കഴിയില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: