ന്യൂദല്‍ഹി: കേരളത്തിന്റെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ സെസ് പിരിച്ചേക്കും.. വിദേശ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താനാകുമോ എന്ന് പരിശോധിക്കും. മോദി സര്‍ക്കാര്‍ കേരള വികസന വിരുദ്ധമാണെന്ന കമ്യൂണിസ്റ്റ്- പിണറായി സര്‍ക്കാര്‍ കുപ്രചാരണങ്ങള്‍ക്കിടെയാണ് തീരുമാനം.
ധനമന്ത്രി തോമസ് ഐസക്കാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇത് വെളിപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരോ കേന്ദ്ര ധനമന്ത്രിയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ അമ്പരപ്പിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തീരുമാനം പറഞ്ഞതത്രേ. കേരളത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഈ നിലപാട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിക്കും.
കേന്ദ്ര സഹായത്തിന് പുറമേയായിരിക്കും സെസില്‍ നിന്നും കിട്ടുന്ന വരുമാനം. രണ്ട് വര്‍ഷം കൊണ്ടു രണ്ടായിരം കോടി രൂപയാണ് ഇതുവഴി സമാഹരിക്കുക. ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
കേരളം ‘പിച്ചച്ചട്ടി’യുമായി എങ്ങും പോകേണ്ട സ്ഥിതി വിശേഷമുണ്ടാകാതിരിക്കാനും പലവിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പണപ്പിരിവ് അനാവശ്യമാണെന്നും വ്യക്തമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതോടെ ബിജെപി-മോദി-കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തുന്ന ചിലരുടെ രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: