ടോക്കിയോ: ഷിന്‍സോ ആബെ വീണ്ടും ജപ്പാന് പ്രധാനമന്ത്രിയാകും. അദ്ദേഹത്തെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവിയായി വീണ്ടും തെരഞ്ഞെടുത്തു. ഇതോടെ 63 കാരനായ ആബെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന പദവിയിലേക്കും അടുക്കുകയാണ്.1901 മുതല്‍ 1913 വരെ പ്രധാനമന്ത്രിയായിരുന്ന താരോ കത്സുരയ്ക്കാണ് ഇപ്പോള്‍ ആ റിക്കാര്‍ഡ്.
അടുത്ത മൂന്നു വര്‍ഷത്തേക്ക് ആബെയാകും വീണ്ടും പ്രധാനമന്ത്രി. സമ്പദ് വ്യവസ്ഥ, സാമൂഹ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിറുത്തിയാണ് സര്‍വ്വസമ്മതനായ ആബെക്ക് വോട്ട് ചെയ്തത്. ആബെയ്ക്ക് 553 വോട്ടും എതിര്‍സ്ഥാനാര്‍ഥി ഷിഗ്രു ഇഷിബയ്ക്ക് 254 വോട്ടും കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: