ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തെ കുറിച്ച് പറയുമ്പോഴും പാക്കിസ്ഥാന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്.
കശ്മീര്‍ താഴ്വരയില് ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികളാക്കി കൊണ്ട് അടുത്തിടെ പാക്കിസ്ഥാന് പുറത്തിറക്കിയ 20 തപാല്‍ സ്റ്റാമ്പുകള്‍ ഇതിന്റെ തെളിവാണ്. ബുര്‍ഹാന്‍വാനി ഉള്‍പ്പെടെയുള്ളവര്‍ ഈ കൂട്ടത്തിലുണ്ടെന്നതും ഗൗരവകരമായ വസ്തതുതയാണ്.
എട്ട് രൂപയാണ് സ്റ്റാമ്പിന്റെ വില. ഈ സ്റ്റാമ്പുകളിലൂടെ കശ്മീരിനൊപ്പം തങ്ങളുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഒരു പാക് ഉദ്യോഗസ്ഥന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: