കൊച്ചി: പ്രളയത്തെ ഗുരുതര പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രളയബാധിതരുടെ വായ്പകളുടെ കാര്യത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടല്‍ അനിവാര്യമാണെന്ന് ഹൈക്കോടതി.
ഇതിനായി സപ്തംബര്‍ 18ന് ചീഫ് സെക്രട്ടറി ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ കത്ത് പ്രധാനമന്ത്രി അധ്യക്ഷനായ അതോറിറ്റിയുടെ അടുത്ത യോഗത്തില്‍ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജികള്‍ ഒക്ടോബര്‍ പത്തിന് വീണ്ടും പരിഗണിക്കും.
ഹര്‍ജി പരിഗണിക്കവെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആഗസ്റ്റ് 14ന് ശേഷം ലഭിച്ച തുക പ്രളയദുരിതാശ്വാസത്തിനു മാത്രമേ ഉപയോഗിക്കൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അക്കൗണ്ടില്‍ മുമ്പുണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞൂ.
സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി യോഗത്തില്‍ പ്രളയ ബാധിതര്‍ക്കുള്ള ആനുകൂല്യം സംബന്ധിച്ച് ചില തീരുമാനങ്ങളും എടുത്തതെങ്കിലും ഇതിനു മതിയായ പ്രചരണം ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിനായി സര്‍ക്കാരിന് സര്‍ക്കുലര്‍ ഇറക്കാം.
വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുന്നവര്‍ക്ക് സര്‍ക്കുലര്‍ ഗുണം ചെയ്യുമെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: