തിരുവന്തപുരം: നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്രക്ക് കെഎസ് ആര്‍ടിസി 40 രൂപ ഈടാക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവന്തപുരം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസി ഇഴഞ്ഞും വലിഞ്ഞും നീങ്ങുകയാണ്. മണ്ഡലകാലത്ത് നിലയ്ക്കലില്‍ നിന് 300ല്‍ അധികം ബസ്സുകള്‍ ചെയിനായി സര്‍വീസ് നടത്താനാണ് ഉദ്ദേശ്യം. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസ് നടത്തിയ സെപ്തംബര്‍ 16 മുതല്‍ 18 വരെ 4.18 ലക്ഷം നഷ്ടം ഉണ്ടായി എന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്. അതിനാല്‍ നിരക്ക് വര്‍ധനവില്‍ അപാകം ഇല്ല. പമ്പാതീരത്തെ അശാസ്ത്രീയ നിര്‍മാണങ്ങളാണ് പ്രളയത്തില്‍ നശിച്ചത്. പമ്പാതീരത്ത് പുതിയ കോണ്‍ക്രീറ്റ് നിര്‍മാണം അനുവദിക്കില്ല. താത്കാലിക കെട്ടിടങ്ങള്‍ നിര്‍മിക്കും. ശബരിമലയിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 24ന് യോഗം ചേരും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കും. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതടക്കമുള്ള മുഴുവന്‍ സൗകര്യവും ഇവിടെ സജ്ജീകരിക്കും. പമ്പ ഹില്‍ടോപ്പില്‍നിന്നും ഗണപതി അമ്പലത്തിലേക്ക് പുതിയ പാലം നിര്‍മിക്കും. ഇവിടെയുള്ള ആശുപത്രി ശാക്തീകരിക്കും.
പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പ് നിര്‍മിച്ച് നല്കുന്ന ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം ഒക്ടോബര്‍ രണ്ടിന് തുടങ്ങും. 4000 വീടുകളാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: