ബീജിങ്ങ്: ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
മൂന്നാം സീഡായ സിന്ധു പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ ബുസാനനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ ഗെയിം നഷ്ടമായ സിന്ധു ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. സ്കോര്‍ 21-23, 21-13, 21-18.
തായ്ലന്‍ഡിന്റെ സുപ്പാന്യുവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 21-12, 15-21, 24-22 എന്ന സ്കോറിനാണ് ശ്രീകാന്ത് വിജയിച്ചത്്.
ഡബിള്‍സിലും മികസ്ഡ് ഡബിള്‍സിലും ഇന്ത്യന്‍ കിരീടപ്രതീക്ഷ അസ്തമിച്ചു. അശ്വിനി പൊന്നപ്പ- രങ്കിറെഡ്ഡി ടീം ഒന്നാം സീഡായ ചൈനയുടെ സിവീ – ഹുവാങ്ങ് സഖ്യത്തോട് തോറ്റു. സ്കോര്‍ 14-21, 11-21.
സിക്കി റെഡ്ഡി- പ്രണവ് ടീം ആറാം സീഡായ ക്രിസ്റ്റിയാന പെഡേഴ്സണ്- മത്തിയാസ് ടീമിനോട് 16-21, 10-21 എന്ന സ്കോറിന് തോറ്റു. മനു അട്രി- സുമീത് റെഡ്ഡി സഖ്യം ചെന്‍ ഹങ് ലിങ് – വാങ് ചി- ലിന് ടീമില്‍ നിന്ന് പരാജയം ഏറ്റുവാങ്ങി. സ്കോര്‍: 9-21, 10-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: