ദുബായ്: ബൗളിങ്ങിന് പ്രതികൂലമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ വീഴ്ത്താന്‍’ സാഹായകമായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
തുടക്കം മുതല്‍ അച്ചടക്കത്തോടെയാണ് കളിച്ചത്. അവസാന മത്സരത്തിലെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് മത്സരത്തിനിറങ്ങിയത്. ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞു. തുടക്കം മുതലേ അവര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ പത്ത് ഓവര്‍ അതി ഗംഭീരമായിരുന്നു. പന്നീട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും നിലയുറപ്പിച്ചതോടെ അനായാസം ജയിച്ചുകയറി.
ഫ്ളാറ്റ് വിക്കറ്റില്‍ ഭംഗിയായി ബൗള്‍ചെയ്ത ഭുവനേശ്വര്‍ കുമാര്‍ കേദാര്‍ യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തിയതോടെ പാക്കിസ്ഥാന് 162 റണ്‍സിന് പുറത്തായി.
തുടര്‍ന്ന് വിജയം ലക്ഷ്യമിട്ട് ബാറ്റേന്തിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ചുറി കുറിച്ചു.
ബാറ്റ്സ്മാന്മാര് അനാവശ്യഷോട്ടിന് ശ്രമിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് പാക്കിസ്ഥാന് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. തുടക്കം തന്നെ മോശമായി. ആദ്യ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണു. ഇടയക്ക് താളം കണ്ടെത്തിയെങ്കിലും വീണ്ടും വിക്കറ്റുകള്‍ നഷ്ടമായി. ബാറ്റിങ്ങ് ദുര്‍ബലമായി. എല്ലാവരും മോശം ഷോട്ടുകളാണ് കളിച്ചതെന്ന് അഹമ്മദ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: