ന്യൂദല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കുടുങ്ങിയ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതാ ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് നീക്കി. മുംബൈ സഹായമെത്രാന്‍ റൈറ്റ് റവ. ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനാണ് മാര്‍പ്പാപ്പ പകരം ചുമതല നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യയിലെ അപ്പസ്തോലിക് നണ്‍ഷ്യേച്ചര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തന്നെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ അപേക്ഷ നല്‍കിയിരുന്നു. അതുപ്രകാരമാണ് നടപടിയെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം അറസ്റ്റിനു വഴിയൊരുക്കാനാണ് നടപടിയെന്നാണ് സൂചന. ചുമതലകളില്‍ നിന്നു മാറി നില്ക്കാന് വത്തിക്കാന്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഫ്രാങ്കോയോട് നിര്‍ദേശിച്ചിരുന്നു. ഫ്രാങ്കോയ്ക്ക് എതിരെ നടക്കുന്ന വന്‍ പ്രക്ഷോഭവും കന്യാസ്ത്രീകളുടെ സമരവും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അനുപമ. ഇത് തങ്ങളുടെ ആദ്യ വിജയമായാണ് കാണുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: