അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 136 റണ്‍സിന്റെ വമ്പന്‍ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിന് പുറത്തായ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ 119 റണ്‍സിന് പുറത്തായി. മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയ റഷീദ് ഖാനാണ് കളിയിലെ താരം.
ഹഷ്മതുള്ള ഷാഹിദിയുടെയും(58) റാഷീദ് ഖാന്റെയും(32 പന്തില്‍ 57) ബാറ്റിംഗ് കരുത്തിലായിരുന്നു അഫ്ഗാന് 255 റണ്‍സെടുത്തത്. 42 റണ്‍സുമായി ഗുല്‍ബാദിന്‍ നബിയും പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ റഷീദും നബിയും പുറത്താകാതെ 95 റണ്‍സ് നേടി. ഷക്കിബ് അല്‍ ഹസന് നാല് വിക്കറ്റും പുതുമുഖ താരം അബു ഹൈദര്‍ റോണി രണ്ടു വിക്കറ്റും റൂബല്‍ ഹുസൈന് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അഫ്ഗാന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞു. 17 റണ്‍സിനിടെ ഓപ്പണര്‍മാരായ ലിന്റണ് ദാസും(6) നസ്മുല്‍ ഹൊസൈന്‍ ഷാന്റോയും(7) പുറത്തായി. നിലയുറപ്പിക്കാന്‍ കഴിയാതെ പിന്നാലെ എത്തിയവരും മടങ്ങിയതോടെ ബംഗ്ലാദേശ് തോല്‍വി ഏറ്റുവാങ്ങി. 32 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. അഫ്ഗാനായി റാഷീദ് ഖാന്, നബി, മുജീബ് ഉര് റഹ്മാന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: