തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്ത വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ഇ.പി.ജയരാജന് രംഗത്ത്. സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോഴത്തെ അന്വേഷണത്തെ കുറിച്ച് ഒരാള്‍ക്ക് പോലും പരാതിയില്ല. സമരം ചെയ്യുന്നവര്‍ക്ക് പോലും അന്വേഷണത്തില്‍ അതൃപ്തിയോ ആക്ഷേപമോ ഇല്ല. കോടിയേരി പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം – ജയരാജന് പറഞ്ഞു.
സമരത്തിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നുമാണ് കോടിയേരിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: